Web Toolbar by Wibiya

Pages

15 January 2011

ദുരന്തം പെയ്തിറങ്ങിയ രാത്രി.....



കേരളം കണ്ട ഒരു പക്ഷെ വലിയ ദുരന്തങ്ങളില്‍ ഒന്നിന് നാം ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചു.. നടക്കരുതെ എന്ന് ആഗ്രഹിക്കുന്നത് പലതും നടക്കുന്നത് കണ്ടു നാട് വിറങ്ങലിച്ചു നിന്നു.   മകര ജ്യോതി ദര്‍ശിച്ചു സായൂജ്യമടഞ്ഞു മലയിറങ്ങിയ അയ്യപ്പന്മാര്‍ക്കിടയിലേക്ക് മരണം പെയ്തിറങ്ങിയ തികച്ചും അപ്രതീക്ഷിതമായ ആ വാര്‍ത്ത  കേട്ട് നടുങ്ങി.  ദുരന്തങ്ങള്‍ എപ്പോഴും  എവിടെ ആയാലും നഷ്ട്ടങ്ങളും കണ്ണീരും മാത്രമേ സമ്മാനിക്കുന്നുള്ളൂ.  

വാര്‍ത്ത ആദ്യം വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതില്‍ നിറയെ അവ്യക്തത ആയിരുന്നു .  ആര്‍ക്കും ഒന്നും അറിയാന്‍ വയ്യ.  എന്തോ അത്യാപത്ത്‌ സംഭവിച്ചിരിക്കുന്നു.  എന്നാല്‍ അതെന്തു, എങ്ങിനെ എന്ന ചോദ്യങ്ങള്‍ക്ക് ആര്‍ക്കും വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.   ആശയ വിനിമയത്തിന്  വേണ്ട സംവിധാനങ്ങള്‍ ഇല്ലാത്ത, എന്തിനു.. വെളിച്ചം പോലും ഇല്ലാത്ത ദുര്‍ഘടമായ കാനന പാതയില്‍ നടന്ന ആ അപകടം അറിഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ സംവിധാനങ്ങള്‍ ഒരു നിമിഷം തരിച്ചു നിന്ന നിമിഷം.  ആ സ്ഥലത്തേക്ക് ഉടന്‍ പുറപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും , പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ക്കിടയിലും എന്താണ് സംഭവിച്ചത് എന്ന അവ്യക്തത നിലനിന്നു.   അതിനിടെ വ്യതസ്തമായ വാര്‍ത്തകള്‍ ചാനലുകളില്‍ വന്നുകൊണ്ടേയിരുന്നു...  രാത്രി ഏകദേശം 8 : 15 നു നടന്ന അപകടം പുറം ലോകം അറിഞ്ഞത് തന്നെ ഒന്നര മണിക്കൂറിനു ശേഷം.  അതിനു ശേഷം ആണ് ഈ പരക്കം പാച്ചില്‍ എന്ന് ഓര്‍ക്കണം.  അതിനിടെ സമയത്ത് ചികിത്സ കിട്ടാതെ ഒത്തിരി ജീവനുകള്‍ പൊലിഞ്ഞു പോയിട്ടുണ്ടാവണം.  ഗതാഗത സംവിധാനം താറുമാറായ ആ കാനന പാതയില്‍ നിന്നും പരിക്കേറ്റവരെ ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് എത്തിക്കാന്‍ പിന്നെയും മണിക്കൂറുകള്‍ വേണ്ടിവന്നു എന്നറിയുന്നു.   ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല.  ഭൂപ്രകൃതിയും വെളിച്ചമില്ലായ്മ , ഗതാഗത കുരുക്ക്  എന്നിങ്ങനെ മറ്റു അസൌകര്യങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് വിലങ്ങുതടി ആയി.

ഇതൊക്കെ കണ്ടും കെട്ടും ചാനലുകള്‍ മാറി മാറി followup ചെയ്തിരുന്ന ഈയുള്ളവന് തോന്നിയ ഒരു ചിന്ത പങ്കു വയ്ക്കട്ടെ : 

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സംവിധാനങ്ങള്‍ക്കും ഉടനടി ചെന്നെത്താന്‍ പറ്റാത്ത ഇത്തരം ദുര്‍ഘടമായ സ്ഥലങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അപകടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വളരെ സുപ്രധാന പങ്കു വഹിക്കാന്‍ ഹെലികോപ്റെര്‍ നു കഴിയും.   അത് വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും പല അടിയന്തിര വേളകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ്.  ഏറ്റവും ഒടുവില്‍ ആന്ധ്ര മുഖ്യമന്ത്രി Y S R ന്റെ മൃത്യുവില്‍ കലാശിച്ച അപകടത്തില്‍ തിരച്ചില്‍ / രക്ഷാ പ്രവര്‍ത്തനത്തിനായി  ഹെലികോപ്റെര്‍  ഉപയോഗിച്ചിരുന്നു.

ശബരിമല പോലുള്ള കോടിക്കണക്കിനു തീര്‍ഥാടകര്‍ വന്നു പോവുന്ന, ദുര്‍ഘടമായ പാതകള്‍ ഉള്ള സ്ഥലത്ത്  ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ സഹായം എത്തിക്കാന്‍ സുസജ്ജമായ ഒരു ഹെലികോപ്റെര്‍ സംവിധാനം അത്യന്താപേക്ഷിതമാണ് എന്ന് ഈ സംഭവം തെളിയിക്കുന്നു.   അങ്ങിനെ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ പരിക്കേറ്റവരെ താമസം കൂടാതെ ഏറ്റവും അടുത്ത ആതുരശുശ്രൂഷ കേന്ദ്രത്തില്‍ എത്തിക്കാനോ അതുമല്ലെങ്കില്‍ ഒരു സംഘം ഡോക്ടര്‍ മാരെ അപകട സ്ഥലത്തെത്തിച്ചു വേണ്ട അടിയന്തിര ശുശ്രൂഷ നല്‍കുവാനോ കഴിയുമായിരുന്നു, അത് വഴി ഒട്ടേറെ ജീവനുകള്‍ രക്ഷിക്കുവാനും....

ഇത്തരം സംവിധാനങ്ങള്‍ വിഷിഷ്ട്ട വ്യക്തികളുടെ സന്ദര്‍ശന വേളകളില്‍ മാത്രമല്ല ജന നന്മയ്ക്കായ് കൂടി കൂടുതല്‍ ഉപയോഗിക്കാന്‍ അധികൃതര്‍ തയാറാവും എന്ന  വിശ്വാസത്തോടെ,  ഇനിയും ഇങ്ങനെ ഉള്ള അത്യാഹിതങ്ങള്‍ ഉണ്ടാവരുതേ എന്ന  പ്രാര്‍ഥനയോടെ ആ ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ട സഹോദരങ്ങള്‍ക്കായ് മിഴിനീര്‍ പൂക്കള്‍ അര്‍പ്പിക്കാം... അവരുടെ ഉറ്റവരുടെ ദുഃഖത്തില്‍ നാമും പങ്കുചേരാം..

12 January 2011

ഒരു നിരുപദ്രവമായ ചോദ്യം (അഥവാ ചങ്കില്‍ കുത്ത് ചോദ്യം !)


ഒരു സൌഹൃദ കൂട്ടായ്മയില്‍ ചര്ച്ചയ്ക്കിട്ടിരിക്കുന്ന ഒരു ചോദ്യം എന്നെ ആകര്‍ഷിച്ചു.... "വിദേശത്ത് പോയിട്ട് വളരെ നാള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം എന്തായിരിക്കും?" 

അവന്റെ സുഖ വിവരമോ, ജോലിയെ കുറിച്ചോ അല്ലെങ്കില്‍ പിന്നെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ മുഖം മൂടി ഇട്ടു സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചോ, വിലക്കയറ്റത്തെ കുറിച്ചോ  വിനിമയ നിരക്കിനെ പറ്റിയോ ഒന്നുമായിരിക്കില്ല ആദ്യ ചോദ്യം.

ഒന്നും പറയണ്ട മാഷേ...  ദെ ഈ ചോദ്യങ്ങള്‍ ആണ് സ്ഥിരം കേള്‍ക്കുന്നത്...
ചോദ്യം 1 : "ആഹാ (ആശ്ചര്യത്തോടെ) ... എന്നു വന്നു ?"

ഒന്നാമത്തെ ചോദ്യത്തിനു പുഞ്ചിരി വിടര്‍ന്ന മുഖത്തോടെ മറുപടി നല്‍കുമ്പോള്‍ ഉടനെ വരും അടുത്ത ചോദ്യം...
ചോദ്യം 2 : "എത്രനാള്‍ ലീവ് ഉണ്ട്  / എന്നു തിരിച്ചു പോവും? " .  കൂട്ടത്തില്‍ "4 - 5  മാസം ഉണ്ടോ?' എന്നൊരു ചങ്കില്‍ കുത്ത് ചോദ്യവും.. ഹ.ഹ.

ഒരാഴ്ച്ച ലീവ്  extend  ചെയ്തു വീട്ടില്‍ നിന്നാല്‍ പിന്നെ ദെ ഈ ചോദ്യമാവും "ഇനി പോകുന്നില്ലേ? !!!"   

പാവം വിദേശ മലയാളികള്‍ .  യൌവ്വനവും ആരോഗ്യവും തന്റെ കുടുംബത്തിനു വേണ്ടി തീചൂടില്‍ വാടിക്കരിഞ്ഞു പോകുമ്പോളും ഉള്ളില്‍ ഒരു പച്ചപ്പായി, ഒരു ആശ്വാസമായി ഉണ്ടാവുക നാടിന്റെ പച്ചപുതച്ച സ്മരണകള്‍ ആണ്...   ഓരോ വിദേശ മലയാളിയും പരിമിതമായ ദിവസത്തേക്ക്  നാട്ടിലേക്ക്  തിരിക്കുമ്പോള്‍, ഉള്ളു കൊണ്ട് ആഗ്രഹിക്കും എത്രയും വേഗം നാട്ടില്‍ പറന്നെത്താന്‍ .  അവന്റെ മനസ്സ് വെമ്പുകയവും അതിനു വേണ്ടി.  തന്റെ നാടിന്‍ ഗന്ധം ശ്വസിക്കുമ്പോള്‍ ഉള്ളില്‍ ഉണ്ടാകുന്ന ഉള്‍പ്പുളകവും, ഏറെ നാള്‍ നാട്ടില്‍ തങ്ങുവാന്‍ ഉള്ള ആഗ്രഹവും, പിന്നെ അവന്റെ തിരിച്ചു പോക്കില്‍ വിങ്ങുന്ന ആ ഹൃദയവും വേറൊരു വിദേശ മലയാളിക്ക്  മാത്രമേ തിരിച്ചറിയാന്‍ കഴിയു...  

അപ്പോള്‍ ഈ നിരുപദ്രവങ്ങളായ  ചോദ്യങ്ങള്‍ അവന്റെ മനസ്സിലേക്ക് തറയ്ക്കുന്ന ശരങ്ങളായ് മാറിയില്ലെന്കിലേ അത്ഭുതമുള്ളൂ ..